BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, May 11, 2011

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ...................

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ...................

2007 june 5th.ഞങ്ങള്‍ക്ക് മറക്കുവാന്‍ കഴിയാത്തദിവസം.അന്നാണ് ഒമാനില്‍ ആദ്യമായി ഗോനു വന്നത്. ചുഴലിക്കാറ്റു അടിക്കും എന്ന് ന്യൂസില്‍ പറഞ്ഞിരുന്നു.അതിന്‍റെ ഭീകരത എത്രമാത്രമെന്നു അറിയില്ലായിരുന്നു. Midnight ഒക്കെ ആയപ്പോഴേക്കും നല്ല കാറ്റ്തുടങ്ങി.അന്ന് മക്കള്‍ മുന്നുപെരും കുഞ്ഞുങ്ങള്‍ ആണ്. മുന്നാമത്തെ കുഞ്ഞിനു 2 Months പ്രായമേയുള്ളൂ.രാത്രി മുഴുവന്‍ ഉറങ്ങാതെ ഞാനും സജിചാനും കൂടി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.5am ആയപ്പോഴേക്കുംഅതിശക്തമായ മഴയും കാറ്റും തുടങ്ങി.ഞങ്ങള്‍ താമസിക്കുന്നിടത്ത് മലയാളികളോ വിദേശികളോ അദികമില്ലാത്ത ഒരുവില്ലേജ് ആയിരുന്നു.ഇവിടെ ചുറ്റുംമലയാണ്.മൂന്നാലു മലയാളി മാത്രമാണിവിടെയുള്ളത്‌. ഈ ചേട്ടന്മാര്‍ താമസിക്കുന്നത് ഞങ്ങളുടെ വീട്ടില്‍നിന്നും100 mtr അകലെ.6 am ആയപ്പോള്‍ ആ ചേട്ടന്മാര്‍ ഞങ്ങളെ വിളിച്ചിട്ട് പറഞ്ഞു അവരുടെവീട്ടില്‍വെള്ളം കയറാന്‍ തുടങ്ങിയെന്നും അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വരികയാണെന്നും. അവര്‍ വന്നു അല്‍പ്പംകഴിഞ്ഞപ്പോള്‍ പുറത്തേക്കു നോക്കുമ്പോള്‍ ഞങ്ങളുടെ മൂന്നുവീടിനുമുന്‍പ് വരെയുള്ളവീടുകള്‍ വെള്ളത്തിനടിയിലായി ഈന്തപ്പന മരങ്ങള്‍എല്ലാം വെള്ളത്തിനടിയില്‍.അതുകണ്ടതോടെ ആ ചേട്ടന്മാര്‍ എന്‍റെ സ്നേഹ മോളെയും ജീവന്‍മോനെയും എടുത്തോണ്ട് ഞങ്ങളുടെവീടിന്‍റെ കുറച്ചു പുറകിലുള്ള മലയുടെ അടുത്തായിഒരുവീട് ഉണ്ടായിരുന്നു അവിടേക്ക് ഓടി. രണ്ട്മാസം മാത്രം പ്രായമായ കുഞ്ഞിനേയുംഎടുത്തോണ്ട് ഞങ്ങളും പുറകെഓടി. ഒമാനിയുടെ വീടായിരുന്നു അത്.അവിടെ നിന്നുകൊണ്ട് നോക്കുമ്പോള്‍ ഞങ്ങളുടെ വീടിനടുത്ത് വരെയുള്ള വീടുകള്‍ വെള്ളത്താല്‍ മൂടപ്പെട്ടു.എന്ത്ചെയ്യണമെന്നുഅറിയില്ലാത്ത അവസ്ഥ. ഇതേപോലെ ½ മണിക്കൂര്‍ കൂടി മഴപെയിതാല്‍ ഇവിടെയുള്ള മൊത്തം ആള്‍ക്കാരും wash out ആകും എന്നുറപ്പായി. റോഡുകള്‍ എല്ലാംഒലിച്ചുപോയി. മരണംഉറപ്പായി. ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍.അവരുടെ മുഖത്തേക്ക് നോക്കുമ്പോഴാണ് ഏറെ സങ്കടം.കയ്യില്‍ ഇരിക്കുന്ന കുഞ്ഞു മുഖത്തേക്ക് നോക്കി ചിരിക്കുമ്പോള്‍ ഉള്ളുകിടന്നു പിടയുന്നു.എന്തുചെയ്യണമെന്നു അറിയാത്ത അവസ്ഥാ.അവിടെയുള്ള ഒമാനികള്‍ പറഞ്ഞുതുടങ്ങി രെക്ഷയില്ലന്നു. സജിച്ചാന്‍ ഞങ്ങളെ കെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ട് പറഞ്ഞു നമ്മള്‍ മരിക്കുവാന്‍ പോകുവാന്നു. അപ്പോള്‍ ഞങ്ങള്‍ അവിടെ നില്‍ക്കുന്ന ആരെയും നോക്കാതെ വലിയ വായില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.ഞങ്ങളെ കൈവിടല്ലേ, സഹായിപ്പാന്‍ ഞങ്ങള്‍ക്ക്മറ്റാരുമില്ലാന്നു . ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു അല്പസമയം കഴിഞ്ഞപ്പോള്‍ അത്ഭുതമെന്നുപറയട്ടെ ശക്തമായ കാറ്റും മഴയും കുറഞ്ഞു. എന്‍റെ രണ്ട് വീടിന്‍റെ മുന്‍പ് വരെ വെള്ളത്തിനടിയില്‍ ആയിപ്പോയി.എന്നാല്‍ നല്ലവനായ എന്‍റെ ദൈവം ഞങ്ങളുടെ വീട്ടില്‍ ഒരുതുള്ളി വെള്ളംപോലും കയറാന്‍ അനുവദിച്ചില്ല.അവിടെയാണ് ദൈവത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കേണ്ടത്. ( അവന്‍ ഉയരത്തില്‍നിന്നു കൈനീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തില്‍നിന്നു എന്നെവലിച്ചെടുത്തു.
(psalm 18 : 16 ) )
ഞങ്ങളുടെ വീട്ടില്‍ വെള്ളംകയറാതിരുന്നതിനാലും ഒന്നുംനശിക്കാതിരുന്നതിനാലും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നാ ചേട്ടന്മാര്‍ക്ക് അഭയം കൊടുക്കാനുംപറ്റി. അവരുടെ സകലതും നഷ്ടപ്പെട്ടു.
“എന്‍റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു.എന്‍റെ ദൈവത്തോട്നിലവിളിച്ചു,അവന്‍ കേട്ടു,തിരുമുന്‍പില്‍ ഞാന്കഴിച്ച പ്രാര്‍ത്ഥന അവന്‍റെ ചെവിയില്‍ എത്തി ’’ (psalms 18 : 6 )
ഗോനുവിനുശേഷം 15 ദിവസത്തോളം ഇലക്ട്രിസിറ്റി ഇല്ലായിരുന്നു,ഫോണ്‍ കണക്ഷന്‍ ഇല്ലായിരുന്നു.വെള്ളം ഇല്ലായിരുന്നു. ഞങ്ങളുടെ ടാങ്ക്നിറച്ചുവെള്ളംകിടപ്പുണ്ടായിരുന്നത്കൊണ്ട് ആ കാര്യത്തില്‍ അല്പം ആശ്വാസം തോന്നി. .അതിശക്തമായചൂടുമൂലം ഒത്തിരി കഷ്ടപെട്ടു.എങ്കിലും ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്നാ ആശ്വാസം.ഒരാഴ്ച്ചയായപ്പോള്‍ ഫോണ്‍കണക്ഷന്‍വന്നു.അതെന്‍റെ ഭാഗ്യം.എന്റെ ദൈവത്തിന്‍റെ കരുതല്‍ നോക്കുക, ഇതിനിടെ സജിച്ചാന് എന്തൊക്കെയോ ബുദ്ധിമുട്ട്. ഈ ചൂടുമൂലംആയിരിക്കുമെന്നുകരുതിയിരുന്നു.രാത്രിയായപ്പോള്‍എഴുന്നേല്‍ക്കാന്‍ മേലാത്തഅവസ്ഥ എന്തൊക്കെയോ പറയുന്നു, തോട്ടുനോക്കിയപ്പോള്‍ ശരീരത്തില്‍ നല്ലചൂട്.മെഴുകുതിരിയുടെ വെളിച്ചത്paracetamol tablet എടുത്തുകൊടുത്തു.ഞങ്ങളുടെ കുട്ടത്തിലുള്ള ചേട്ടന്‍മാര്‍ക്ക് വണ്ടി ഓടിക്കാന്‍ അറിയില്ല അതിനാല്‍ ഞാന്‍ സജിച്ചാന്‍റെകൂട്ടുകാരനെ ഫോണില്‍ വിളിച്ചുചോദിച്ചു വണ്ടിയുമായി ഒന്നുവരാമോ സജിചാനെഒന്നുആശുപത്രിയില്‍കൊണ്ടുപോകാന്‍.എന്‍റെ ഇടറിയ ശബ്ദം കേട്ടപ്പോള്‍ പുള്ളിക്കാരന്‍ വരാമെന്നുപറഞ്ഞു.പക്ഷെ റോടെല്ലാം പോയികിടക്കുവാണെന്നുംഎങ്ങനെവരുമെന്നും അദ്ധേഹത്തിനു അറിയില്ല.രണ്ടുംകല്പിച്ചു പുള്ളി ഒരൂഹംവെച്ചു വണ്ടിവിട്ടു.അപ്പോള്‍ പുള്ളിക്കാരന്‍റെ മുന്‍പിലായി ഒരു വണ്ടിപോകുന്നത് കണ്ടു,അതിനു പുറകെ വെച്ചുപിടിച്ചു അത്ഭുതമെന്നുപറയട്ടെ എന്‍റെവീടിന്‍റെ അടുത്തുവരെ ആ വണ്ടി കണ്ടു പിന്നെ അങ്ങനൊരു വണ്ടി പുള്ളിക്കാരന്‍ കണ്ടില്ല.ദൈവം വഴികാട്ടിയായി എത്തിയതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ വീടില്‍വന്നു സജിച്ചാനെയുംകൊണ്ട് ഞങ്ങള്‍ hospitalil പോയി.അവിടെചെന്നപ്പോള്‍ തെര്‍മോമീറ്ററിന്‍റെendil ആണ് temperature reading നില്‍ക്കുന്നത്.ഡോക്ടര്‍ പറഞ്ഞു അല്പം കൂടി കഴിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും സംഭവിച്ചേനെ എന്നു. അവിടെയും എന്‍റെ ദൈവത്തിന്‍റെ വലിയകരം ഞങ്ങളെ താങ്ങിയത്കൊണ്ടാണ് ഞങ്ങള്‍ ഇന്നു ഈ ഭുമിയില്‍ ഉള്ളത്. ഇനിയും ദൈവം നടത്തിയ വഴികളെകുറിച്ച് ഒത്തിരി എഴുതുവാനുണ്ട്. ദൈവംആയുസ്സ്‌ തന്നാല്‍ വരും ദിവസ്സങ്ങളില്‍ എഴുതാം.
സസ്നേഹം
സുമാ ദേവസ്യ
മസ്കറ്റ്
ഒമാന്‍.

കെയ്റോ


കെയ്റോ: മുപ്പത് വര്‍ഷം ഈജിപ്തിനെ അടക്കിഭരിച്ച പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ 18 ദിവസത്തോളമായി ഈജിപ്തില്‍ (മിസ്രയിം) നടന്ന ബഹുജനപ്രക്ഷോഭത്തില്‍ യെശയ്യാ പ്രവചനം 19:2-ലെ ഞാന്‍ മിസ്രയിമ്യരെ മിസ്രയിമര്യരോട് കലഹിപ്പിക്കുമെന്ന ദൈവവചനം നിവര്‍ത്തിയാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയതെന്ന് വേദപണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. യെശയ്യാ പ്രവചനം 19 അധ്യായത്തില്‍ ഈജിപ്തിന്റെ ഭാവിയെ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നാണ് ക്രൈസ്തവപണ്ഡിതരുടെ അഭിപ്രായം. മുബാറക്ക് രാജിവയ്ക്കുകയും രാജ്യം തത്കാലം പട്ടാളഭരണത്തിലായെങ്കിലും ഈജീപ്ത്തില്‍ ഇനി അധികാരത്തില്‍ വരുന്ന ഭരണകൂടം എപ്രകാരമുള്ളതായിരിക്കുന്ന ആശങ്കയിലാണ് ഇസ്രായേലും പാശ്ചാത്യരാജ്യങ്ങളും.
ലോകത്തിലെ മറ്റേതൊരു രാജ്യത്ത് നടന്നാലും ഈജിപ്തില്‍ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ തരത്തിലുളള മാറ്റങ്ങളാണ് ജനകീയപ്രക്ഷോഭത്തേത്തുടര്‍ന്ന് സംഭവിച്ചത്. ഹോസ്നി മുബാറക്കിന്റെ നേതൃത്വത്തിലുള്ള ശക്തമായ ഭരണകൂടവും ഇവര്‍ക്ക് എന്നും പിന്തുണയായുണ്ടായിരുന്ന സൈനീകബലവുമാണ് ഇത്തരത്തിലുള്ള ബഹുജനപ്രക്ഷോഭം ഈജിപ്തില്‍ നടക്കാനിടയില്ലെന്ന ധാരണയ്ക്ക് ശക്തിപകര്‍ന്നത്. എന്നാല്‍, ‘ഞാന്‍ മിസ്രയിമ്യരെ മിസ്രയിമര്യരോട് കലഹിപ്പിക്കും; അവര്‍ ഓരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധചെയ്യുമെന്ന യെശയ്യാ പ്രവചനം 19:2-ലെ വചനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥിതിഗതികള്‍ ഈജിപ്തില്‍ സംഭവിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രമെ വേണ്ടിവന്നുള്ളു.
പ്രക്ഷോഭകാരികളും പ്രസിഡന്റ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ഈജിപ്ഷ്യന്‍ സൈന്യം സര്‍വരേയും അമ്പരപ്പിച്ചുകൊണ്ട് പ്രസിഡന്റ് മുബാറക്കിനെതിരെയുള്ള പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേരുകയാണുണ്ടായത്. പ്രസിഡന്റ് മുബാറക്കിന്റെയും അനുയായികളുടേയും ജനവിരുദ്ധ തീരുമാനങ്ങള്‍ക്ക് എന്നും പിന്തുണ നല്കി നടപ്പാക്കിയിരുന്ന ഈജിപ്ഷ്യന്‍ സൈന്യം, ഭരണകൂടത്തിനെതിരെ തിരിഞ്ഞതോടെ പ്രക്ഷോഭത്തിന്റെ ഗതിതന്നെ മാറി.
ഈജിപ്തിന്റെ ഭാവിയെ പറ്റിയുള്ള യെശയ്യാ 19-ലെ മറ്റ് പ്രവചന വാക്യങ്ങളില്‍ അതിക്രൂരന്‍മാരായ ഒരു ഭരണകൂടമാകും ഈജീപ്തില്‍ ഇനി അധികാരത്തിലേറുകയെന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്ന ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ മുസ്ളിം ബ്രദര്‍ഹുഡ് എന്ന സംഘടനയുടെ സ്വഭാവം അതിതീവ്രമാണെന്നും അല്ലെന്നും ഉള്ള വ്യത്യസ്ത അഭിപ്രായം രാഷ്ട്രീയനീരിക്ഷകര്‍ക്ക് ഇടയിലുണ്ട്. എന്നാല്‍ തീവ്ര ഇസ്ളാമിക രാജ്യമായ ഇറാന്‍ ഭരണകൂടത്തിന്റെ ശക്തമായ പിന്തുണ ഈജിപ്തിലേത് അടക്കം മധ്യപൂര്‍വദേശത്തുള്ള ജോര്‍ദാന്‍, സിറിയ, ലെബനോന്‍ തുടങ്ങി മറ്റ് മുഴുവന്‍ രാജ്യങ്ങളിലും പലപേരുകളില്‍ ശാഖകളുള്ള മുസ്ളിം ബ്രദര്‍ഹുഡ്ക്കാര്‍ക്കുണ്ടെന്നുള്ളതില്‍ രാഷ്ട്രീയനീരിക്ഷകര്‍ക്ക് രണ്ടുപക്ഷമില്ല.
മേല്‍പറഞ്ഞ രാജ്യങ്ങളെല്ലാം ഇസ്രായേല്‍ വിരുദ്ധ സ്വഭാവമുള്ളവരാണെങ്കിലും ഇസ്രായേലും ഇവരുമായി നിലനില്‍ക്കുന്ന സമാധാനകരാറും, യുഎസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളോടുള്ള മൃദുസമീപനവുമാണ് ഇറാനെ അസ്വസ്തമാക്കുന്ന പ്രധാനഘടകം. ഇസ്രായേലിന് ചുറ്റുമുള്ള രാജ്യങ്ങളെ അവര്‍ക്കെതിരെ തിരിച്ചുവിട്ട് ജൂതരാഷ്ട്രത്തെ ഒറ്റപ്പെടുത്തി ആക്രമിച്ച് ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനാണ് ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദിന്റെ ലക്ഷ്യം. അതിനാലാണ് മുസ്ളിം ബ്രദര്‍ഹുഡിന് എന്തുവിലകൊടുത്തും അവര്‍ പിന്തുണനല്കാന്‍ തയ്യാറാകുന്നതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമായിരുന്നു, മുബാറക്ക് രാജിവച്ചയുടന്‍ ഇറാനിലും ഹമാസ് നേതൃത്വത്തിലുള്ള ഗാസയിലും പലസ്തീനിലും നടന്ന ആഹ്ളാദപ്രകടനങ്ങള്‍.
ഇറാന്റ പിന്തുണയുള്ള ഒരു ഭരണകൂടമാണ് ഈജിപ്തില്‍ ഇനി അധികാരത്തിലെത്തുന്നതെങ്കില്‍ അഹമ്മദി നെജാദിന്റെ ക്രൂരവും തീവ്രവുമായ നയങ്ങളോട് സമാനതപുലര്‍ത്തുന്നവരും പിന്തുണയുള്ളവരുമായ ഒരു ഭരണകൂടമാകും ഈജിപ്തിലും ഉണ്ടാകുകയെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് പല പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നു. ക്രൂരഭരണകൂടത്തിന്റെ ഭീകരതകള്‍ക്കൊണ്ട് നട്ടം തിരിയുന്ന ഈജീപ്ഷ്യന്‍ ജനത ആശ്വാസത്തിനായി പല അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പിന്നാലെ പോവുകയും, സര്‍വ്വത്തിനും ഒടുവില്‍ യഹോവയിങ്കലേക്ക് തിരിയാനിടയാകുമെന്നും യെശയ്യാ പ്രവചനം 19-ാം അധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യദൈവത്തേയും ദൈവസ്നേഹത്തേയും തിരിച്ചറിയുന്ന ഈജിപ്ഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും കനാന്‍ ഭാഷ(ഹീബ്രുഭാഷ) സംസാരിക്കാന്‍ ആരംഭിക്കുമെന്നും യഹൂദന്‍മാരോട് ചേര്‍ന്ന് യിസ്രായേലിന്റെ ദൈവത്തെ ആരാധിക്കുമെന്നതും അടക്കം നിരവധികാര്യങ്ങള്‍ 19-ാം അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഈജിപ്തിന്റെ ഇനിയുള്ള ഭാവിയെന്തായാലും, യെശയ്യാ പ്രവചനത്തിലെ പരാമര്‍ശങ്ങളില്‍ 19:2 മാത്രമാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ബൈബിള്‍ പ്രവചനങ്ങള്‍ തക്കസമയത്ത് നിവര്‍ത്തിയാകുമെന്ന കാര്യത്തില്‍ സംശയവേണ്ടെന്ന വലിയ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈജിപ്ത് ഇപ്പോള്‍ വിരല്‍ചൂണ്ടുന്നത്.