BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: 2 people, outdoorനാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജലപ്രളയത്തിനു കാരണം എന്താകും ? 

വചനം പറയുന്നു പാപം ലോകത്തിലേക്ക് പ്രവേശിച്ചപ്പോള് സൃഷ്ടി മുഴുവനായും ശപിക്കപ്പെട്ടു അങ്ങനെ മരണം പ്രകൃതിയുടെ ഭാഗമായി തീര്ന്നു . പാപം മുഖാന്തിരം അനേക ദുരന്തങ്ങള് മനുഷ്യര്നേരിടേണ്ടി വരുന്നു.... അത് പലരും മനസ്സിലാക്കുന്നില്ലാ.... പാപം ഇല്ലാതിരുന്ന സമയത്ത് എല്ലാം മനോഹരം ആയിരുന്നു....കാലാവസ്ഥയില്വെതിയാനം ഇല്ലായിരുന്നു....മഴ ഇല്ലായിരുന്നു....... ഭുകമ്പം ഇല്ലായിരുന്നു......സുനാമി കേട്ട് കേള്വി പോലും ഇല്ലായിരുന്നു..... പക്ഷെ പാപം മനുഷ്യന്നില് പെരുകിയപ്പോള് സകലതും താറുമാറായി എന്നു നാം മനസ്സിലാക്കണം. മനുഷ്യര് മുഖാന്തിരം പാപത്താല്മലിനപ്പെട്ട ഒരു ലോകത്താണ് ഇന്നു ഞാനും നിങ്ങളും ജീവിക്കുന്നത്.ഇതു പ്രകൃതി വിരുദ്ധമായ ഒരു സംഭവം ആണ്. ഇന്നു മനുഷ്യന് ദൈവത്തെ അന്വഷിച്ചെത്തുന്ന ആരാധനാലയങ്ങളും അമ്പലങ്ങളും ഒക്കെ വ്യഭിചാര ശാലകളായി മാറിയിരിക്കുന്നു....മനുഷ്യനില് സ്വാര്ത്ഥ ചിന്ത കൂടിയിരിക്കുന്നു......മനുഷ്യനു ദൈവത്തെ ഭയമില്ലാതെ പരസ്പരം കലഹിക്കുന്നു......ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില് പകവേച്ച്ചു പുലര്ത്തി കുലപാതകം നടത്തുന്നു..... നന്മയെ തിന്മാകൊണ്ട് നേരിടുന്നു.....ഇതൊക്കെ പ്രകൃതി എങ്ങിനെ നോക്കി മൌനമായിരിക്കും....? 

വചനം പറയുന്നു.....സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. (റോമര്8:19 - 22) 

നാം ഒരു കാര്യം മാസ്സിലാക്കണം ഈ ലോകം അല്ലാ നമ്മുടെ ഭവനം . പ്രകൃതിക്ഷോഭങ്ങള് ഈ ലോക ജീവിതത്തില് ഒരു യാഥാര്ത്ഥ്യം തന്നെ ..... ദൈവത്തിന്റെ മക്കള്ക്ക്‌ ഭയപ്പെടുവാന്ഒന്നുമില്ലാ....കാരണം നിത്യതയില്ഇതൊന്നും അവിടെ ഉണ്ടാകില്ലാ.....

ദൈവം ആണ് പരമാധികാരി . ഒരു പക്ഷെ നാം ചിന്തിച്ചേക്കാം ഈ പ്രകൃതിക്ഷോഭങ്ങള് ദൈവം നല്കുന്നതാണോ .....? അതോ സ്വാഭാവികം ആണോ എന്നത് . വച്ചനാടിസ്ഥാനത്തില്ഒരു കാര്യം മനസ്സിലാക്കാം ദൈവത്തിന്റെ അറിവിന്‌ അപ്പുറമായി ഈ ലോകത്തില്ഒന്നും സംഭാവിക്കുന്നില്ലാ.....പുറപ്പാട് പുസ്തകത്തില് അനേകം വ്യാധികളെ മിസ്രയീമിലേക്കു ദൈവം അയച്ചതായി കാണാം..... ഉല്പത്തി പുസ്തകത്തില് ദൈവം വെള്ളപ്പൊക്കത്തെ അയച്ചു......യോനായുടെ പുസ്തകത്തില് ദൈവം ശക്തമായ കാറ്റ് അടിപ്പിച്ചു.....ഇങ്ങനെ ബൈബിള് ഉടനീളം ഓരോ സംഭവങ്ങള് നടന്നതായി നാം കാണുന്നു.....

ദൈവം ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.ഇയ്യോബ് 37:6

അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു. 
അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു. 
അവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ? 
അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു. സങ്കീര്ത്തനം147:15 - 18

യഹോവയായ കർത്താവിന്റെ അരുളപ്പാടു. 
നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു. ആമോസ്4:6

വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. 
അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. 
അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി. മര്ക്കോസ്4:37 - 39.

ഈ വചനങ്ങള് ഒക്കെ നമ്മോടു വിളിച്ചു പറയുന്നത് പ്രകൃതി മുഴുവനും ദൈവത്തിന്റെ നീയന്ത്രണത്തില് ആണ് . അതിനെ അനുകൂലം ആയും പ്രതികൂലം ആയും ദൈവം ഉപയോഗിക്കുന്നു....ഒരുപക്ഷെ നമ്മുക്ക് ദൈവം കഠിനഹൃദയം ഉള്ളവന് ആയി തോന്നാം പക്ഷെ നാം നമ്മുടെ പ്രവൃത്തികളെ ഒരു പ്രാവശ്യം എങ്കിലും ഒന്ന് വിലയിരുത്തി നോക്കൂ.... അപ്പോള്അറിയാം ദൈവത്തിന്‍റെ പ്രവൃത്തി നീതിയുക്തം ആണെന്ന്. 

ഈ പ്രതികൂല അവസ്ഥയിലും നമ്മുടെ ആശ്രയo ദൈവത്തില്‍ തന്നെ ആയിരിക്കട്ടെ....ഒരു പക്ഷെ നമ്മുക്ക് എളുപ്പമായി പറയുവാന്‍ സാധിക്കും ദൈവം സ്നേഹമാകുന്നു.....എന്നും ..... ദൈവം നല്ലവന്‍ ആണ് എന്നും.....പക്ഷേ ..... അപ്പോള്‍ തന്നെ നാം ഓര്‍ക്കെണ്ടുന്നത് ദൈവം നീതിയുള്ളവന്‍ ആണെന്ന് കൂടിയാണ്. നീതികെട്ട പ്രവൃത്തി നമ്മളില്‍ നിന്നും ഉണ്ടാകുമ്പോള്‍ ദൈവം നമ്മുക്ക് ഓരോരുത്തര്‍ക്കും തക്ക ശിക്ഷ നല്‍കുവാന്‍ മടി കാണിക്കാത്തവനും ആണ് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. 

നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു സങ്കീര്‍ത്തനം 115:3

ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. യെശയ്യാ45:7

നമ്മുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ നമ്മുടെ കാഴ്ചപ്പാടില്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ഇന്നത് നല്ലതെന്നും ചീത്തയെന്നും ഒക്കെ....എന്നാല്‍ അപ്പോഴൊക്കെയും നാം ഈ ദൈവ വചനങ്ങള്‍ ഓര്‍ക്കണം " എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർ‍ന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർ‍ന്നിരിക്കുന്നു''.

പലപ്പോഴും പലതരത്തിലുള്ള തെറ്റിലൂടെ സഞ്ചരിക്കുന്ന നാം ആണ് ഇതിനെല്ലാം കാരണം എന്ന് നാം ഓരോരുത്തരും മറന്നു പോകുന്നു....എന്നതല്ലേ സത്യം.

പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; 
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. 
അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. സദൃശ്യവാക്യങ്ങൾ3:5 - 8

ഈ ദുരിതങ്ങള്‍ ഒക്കെ വരുമ്പോഴും അനേകര്‍ നമ്മെ വിട്ടു പോകുമ്പോഴും വിലപ്പെട്ടത്‌ ഒക്കെ നഷ്ടപ്പെടുമ്പോഴും അതിന്‍റെ നടുവില്‍ അനേകരെ ദൈവം കരം പിടിച്ചു പുറത്തു കൊണ്ട് വരുന്നു.....ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് ദൈവം നമ്മെ ഈ അവസ്ഥയിലും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്ന്. ദൈവത്തിന്‍റെ മക്കള്‍ക്ക്‌ സഹനവും സന്തോഷവും ഉണ്ടാകും ഇവ രണ്ടും ഒരുപോലെ കൈകോര്‍ത്തു സ്വീകരിക്കുവാന്‍ നാം തയ്യാറാകണം . വചനം പറയുന്നു....നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. പൌലോസും ഇതേ ആശയം പറയുന്നുണ്ട് നമ്മുടെ ദുഖത്തിലും സന്തോഷിക്കുവീന്‍ എന്ന് .

ഈ ലോകജീവിതം ശാശ്വതം അല്ലാ.... അത് നിമിഷനേരം കൊണ്ട് അവസാനിക്കുന്നത് ആണ്. അതുകൊണ്ട് പ്രതികൂലത്തിന്‍റെ നടുവില്‍ സന്തോഷത്തോടെ ദൈവത്തെ സ്തുതിക്കുക. അന്യോന്യം ബലപ്പെടുത്തുക . നഷ്ടങ്ങളെ ലാഭാമാക്കുന്ന കര്‍ത്താവില്‍ ആശ്രയം വെക്കുക. ഇയ്യോബിനു എല്ലാം നഷ്ടപ്പെട്ടപ്പോഴും അദ്ദേഹം ദൈവത്തെ തള്ളിപ്പറയാതെ ഇപ്രകാരം പറഞ്ഞു നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. 

ഇപ്പോള്‍ ഈ സംഭാവിക്കുന്നതൊക്കെ ഈറ്റുനോവിന്റെ ആരംഭം മാത്രം ആണ് ..... ഇതൊക്കെ കാണുമ്പോള്‍ നാം ഓര്‍ക്കണം കര്‍ത്താവിന്‍റെ വരവ് അടുത്തിരിക്കുന്നു എന്ന്. ബൈബിള്‍ നാം വിശ്വസിക്കുന്നു എങ്കില്‍ ഇതിലും വലിയ സംഭവവികാസങ്ങള്‍ നടക്കുവാന്‍ ഇരിക്കുന്നതേയുള്ളൂ......മത്തായി 24: 5 - 14 “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 
5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. 
6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; 
7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. 
8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. 
9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. 
10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും 
11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. 
12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. 
13 എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. 
14 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. 

ഈ വചനങ്ങള്‍ വായിക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് ദൈവം പരമ്മാധികാരി ആണ് ,സകലതും ദൈവത്തിന്റെ നീയന്ത്രണത്തില്‍ ആണ്, വിശ്വസിക്കുവാനും ആശ്രയിക്കുവാനും ദൈവത്തെക്കാള്‍ ശ്രേഷ്ടന്‍ ആയി ആരും ഇല്ലാ.... അതിനാല്‍ പ്രതികൂലത്തിന്റെ നടുവിലും സന്തോഷിക്കുവാന്‍ നമ്മുക്ക് വകയുണ്ട് . എന്തെല്ലാം കഷ്ടങ്ങളും പ്രയാസങ്ങളും വന്നാലും ദൈവത്തില്‍ ആശ്രയിക്കുന്ന ദൈവമക്കള്‍ക്ക് സ്വര്‍ഗ്ഗം എന്ന മനോഹരമായ ദേശം നമ്മുക്കായി ഒരുക്കിയിട്ടുണ്ട് . അവിടെ കരച്ചിലും ദുഖവും ഒന്നുമില്ലാ......സ്വര്‍ഗ്ഗീയ സന്തോഷം മാത്രം. 

''അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. 
അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം .'' 

മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാളും ദൈവത്തില്‍ ആശ്രയിക്കുന്നത് നല്ലതെന്നു വചനം നമ്മേ പഠിപ്പിക്കുന്നു..... പ്രതികൂലം വരുമ്പോള്‍ മാത്രം ദൈവത്തെ അന്വഷിക്കാതെ നിത്യവും ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കുവാന്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....

പിതാവായ ദൈവമേ...🙏 

ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു..... അങ്ങ് സര്‍വ്വശക്തനായ ദൈവം ആകുന്നു.... അങ്ങ് നീതിയുള്ളവനും വിശ്വസ്തനും ആകുന്നു.... ഞങ്ങള്‍ പാപികളും അവിശ്വാസികളും ആയിരുന്നിട്ടും അങ്ങ് ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു..... ഈ വെള്ളപ്പൊക്കത്തിന്റെ നടുവില്‍ ഞങ്ങളുടെ പ്രീയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോഴും അനേക നാശനഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും അതിന്‍റെ നടുവില്‍ അങ്ങില്‍ സന്തോഷിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.... അര്‍ഹതയില്ലാത്ത നിത്യജീവന്‍ ഞങ്ങള്‍ക്ക് തരുവാന്‍ അങ്ങ് കാല്‍വരിയില്‍ ഞങ്ങള്‍ക്കായി യാഗം ആയി തീര്‍ന്നല്ലോ..... ഞങ്ങളുടെ നിലവിളി ഇപ്രകാരം ആയിക്കട്ടെ.... ഈ ലോകം ഞങ്ങള്‍ക്കുല്ലതല്ലാ...കര്‍ത്താവേ....വേഗം വരേണമേ.....ആമേന്‍....

സ്നേഹത്തോടെ 
സുമാ സജി .


No comments:

Post a Comment