BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, September 25, 2017

എന്താണ് നിത്യജീവന്‍ ?

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. John6:47

=D എന്താണ് നിത്യജീവന്‍ ?
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. John17:3

ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല;John11:25,26.

നിത്യജീവന്‍ എന്നാല്‍ മരണം സംഭവിക്കില്ല എന്നല്ല അര്‍ഥം ആക്കിയിരിക്കുന്നെ....ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക്‌ ദൈവം നീയമിച്ചിരിക്കുന്നതാണ്.എന്നാല്‍ നിത്യജീവന്‍ പ്രാപിച്ചവര്‍ മരിച്ചാലും ജീവിക്കും എന്നാണു ഈ വാഖ്യത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്.മരിച്ചവര്‍ കര്‍ത്താവിന്‍റെ രണ്ടാം വരവിങ്കല്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
തുടര്‍ന്ന്.............................
മരണമില്ലാത്ത നിത്യമായ ഒരു ജീവിതത്തിലേക്ക് അവര്‍ പ്രവേശിക്കും. വചനം പറയുന്നു..... ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.......

=D യതാര്‍ത്ഥത്തില്‍ എന്താണ് ഇവിടെ സംഭവിക്കുക.....?

മര്‍ത്യമായ നമ്മുടെ ശരീരം അമര്‍ത്യതയെ പ്രാപിക്കുകയും ക്രിസ്തു നമ്മുക്ക് വാഗ്ദാനം ചെയിത സമ്പൂര്‍ണ്ണ ആളത്വത്തിലേക്ക് നമ്മുടെ ശരീരം രൂപാന്തിര പ്പെടുത്തുന്നു.....ദ്രവത്വം ഉള്ള ശരീരം അദ്രെവത്വത്തെ ധരിക്കുകയും തേജസ്സിനെ പ്രാപിക്കുകയും ചെയ്യും.

പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

പാപത്തില്‍ ജീവിക്കുന്നവര്‍ക്ക് മരണ ശേഷം നിത്യാശിക്ഷാവിധി ആണ് ദൈവം ഒരുക്കിയിട്ടുള്ളത്.
തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. John3:16-19

=D എന്നാല്‍ പുത്രനെ അനുസരിക്കാത്തവരുടെ കാര്യം വചനം വ്യക്തമായി ഇങ്ങനെ പറയുന്നൂ....

പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നതേയുള്ളൂ . John3:35,36.

യേശുവില്‍ വിശ്വസിക്കുന്നവന് നിത്യജീവനും അല്ലാത്തവര്‍ക്ക് നിത്യ നരകവും ഉറപ്പാണ്.

പ്രീയപെട്ടവരെ ....നിത്യ നരകത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഏക വഴി യേശുവില്‍ വിശ്വസിച്ചു അവനെ രക്ഷിതാവായി അന്ഗീകരിക്കുക.ഇനിയും നിങ്ങള്‍ യേശുവിനെ സ്വീകരിക്കുവാന്‍ മടി കാണിക്കരുത്....കര്‍ത്താവിന്‍റെ വരവ് എപ്പോള്‍ എന്ന് ആര്‍ക്കും അറിയില്ലാ.....നിത്യജീവന്‍ കരസ്ഥമാക്കാനുള്ള അവസരം ഇപ്പോഴാണ്അത് നഷ്ടപെടുത്തരുത്. ഇപ്പോഴാകുന്നു സുപ്രസാദ കാലം ..... ഇപ്പോഴാകുന്നു രക്ഷാദിവസം . നിങ്ങളുടെ ജാതിയോ... മതമോ..... ക്രിസ്തീയ വിഭാഗങ്ങളോ..... ഒന്നും കര്‍ത്താവിനു അറിയേണ്ടാ.... കര്‍ത്താവ്‌ അതൊന്നും നോക്കുന്നില്ലാ.... =D കര്‍ത്താവ്‌ സകല മാനവജാതിയുടെയും ദൈവമാണ്. കര്‍ത്താവ്‌ നിങ്ങളെ സ്നേഹിക്കുന്നു.....<3 കൃപയുടെ വാതില്‍ ഇതാ പൂട്ടുവാന്‍ തുടങ്ങുന്നേ..... സോദരരെ ഓടിവന്നാല്‍ .....നിങ്ങള്‍ക്കും പ്രവേശിക്കാം.... അതേ.....കൃപയുടെ വാതില്‍ നമ്മുക്ക് ഓരോരുതര്‍ക്കുമായി തുറന്നിരിക്കുന്നു....വാതില്‍ അടയുന്നതിനു മുന്‍പേ....അകത്തു പ്രവേശിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഇടവരെട്ടെ.....

ദൈവം നിങ്ങളെ ഓരോരുത്തരെയും ദിനം പ്രതി അനുഗ്രഹിക്കട്ടെ.....ആമേന്‍....
സ്നേഹത്തോടെ....
സുമാ സജി.

നല്ല പാതയിലേക്ക് നയിക്കുവാന്‍ ആരും കൂടെ കാണില്ല

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. Psalms1:1&2.

അതേ....നാം ഇങ്ങനെയുള്ള വഴിയിലൂടെ സഞ്ചരിക്കുവാന്‍ സാത്താന്‍ ഒത്തിരി പ്രേരിപ്പിക്കും.
അതില്‍ പെട്ട് പോകാതെ ഓടി രക്ഷപെടണം.

പാപത്തിന്‍റെ വഴിയിലേക്ക് കൂട്ടി കൊണ്ട് പോകുവാന്‍ ഒരുപാടുപേര്‍ കാണും.....എന്നാല്‍ നല്ല പാതയിലേക്ക് നയിക്കുവാന്‍ ആരും കൂടെ കാണില്ല ....

നാമ്മേ തിരഞ്ഞെടുക്കുന്ന കൂട്ടുകാര്‍ അവര്‍ ഏതു വഴിയില്‍ കൂടി സഞ്ചരിക്കുന്നവര്‍ ആണെന്ന് തിരിച്ചു അറിഞ്ഞു.... അവരെ നാം നന്മയിലേക്ക് നയിക്കണം

ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല. എന്നാ ദൃഡനിശ്ചയത്തോടെ ഓരോനിമിഷവും മുന്നോട്ടു പോകുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി

യേശു ഒരു മതത്തിന്‍റെയോ.....ഒരു വിഭാഗത്തിന്‍റെയോ.....മാത്രം ഉള്ളതല്ലാ.....സകല മാനവജാതിയുടെയും രക്ഷകന്‍ ആണ് .

ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.....

യേശു എന്ന വാക്കിന്‍റെ അര്‍ഥം രക്ഷകന്‍ എന്നാണു.

നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ ആണ് യേശു വന്നത്.

യേശുക്രിസ്തു സ്നേഹവാന്‍ ആണ്.....കാരുണ്യവാന്‍..... ആണ് പരിശുദ്ധന്‍ ആണ്....പരിപൂര്‍ണ്ണന്‍ ആണ്..

രക്ഷ യേശു ക്രിസ്തുവിലുള്ള വിശ്വാസ മാര്ഗ്ഗത്താല്‍ ആണ് .

അല്ലാതെ ഒരു തരത്തിലുള്ള കര്‍മ്മങ്ങളിലൂടെയോ..... വിഗ്രഹാരാധനയിലൂടെയോ .... നിങ്ങള്ക്ക് രക്ഷ ലഭിക്കില്ലാ.......

യേശു ഒരു മതത്തിന്‍റെയോ.....ഒരു വിഭാഗത്തിന്‍റെയോ.....മാത്രം ഉള്ളതല്ലാ.....സകല മാനവജാതിയുടെയും രക്ഷകന്‍ ആണ് .

യേശുവിന്‍റ മരണം പാപപരിഹാര യാഗം ആയിരുന്നു....യേശു ക്രൂശില്‍ മരിച്ചത് യേശുവിന്‍റെ പാപങ്ങള്‍ നിമിത്തം ആയിരുന്നില്ലാ....നമ്മുടെ പാപങ്ങള്‍ നിമിത്തം അത്രേ.....

പ്രീയപ്പെട്ടവരെ....യേശു ക്രൂശില്‍ മരിച്ചതും വേദനകള്‍ എല്ലാം എറ്റെടുത്തതും നമ്മേ നരകത്തില്‍ നിന്നും വിടുവിക്കുവാന്‍ ആണ്.

യേശു തന്‍റെ മുഴു രേക്തവും ചീന്തിയത് നിന്‍റെ മുഴുവന്‍ പാപങ്ങളും മോചിച്ചു...നമ്മെ ഓരോരുത്തരെയും സ്വര്‍ഗ്ഗീയ പറുദീസയില്‍ കൊണ്ട് പോകുവാന്‍ ആണ്.

വേറെ ഒരു ദൈവങ്ങളും നമ്മുടെ പാപ പരിഹാരത്തിനായി മരിചില്ലാ....

ഒരു വിഗ്രഹങ്ങള്‍ക്കും .....ഒരു ആള്‍ ദൈവങ്ങള്‍ക്കും നിങ്ങളെ രക്ഷിക്കുവാനോ സ്വര്‍ഗ്ഗം തരുവാനോ...കഴിയില്ലാ....

നമ്മുക്കായി പാപ പരിഹാരമായി മരിച്ച യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു തന്‍റെ ദൈവത്വം തെളിയിച്ചു.ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നമ്മുക്കായി വാസസ്ഥലം ഒരുക്കുന്നു...

തന്നില്‍ വിശ്വസിച്ചു...യേശുവിനെ രക്ഷകനായി വായ് കൊണ്ട് ഏറ്റുപറഞ്ഞു സ്നാനപെട്ടു.....വിശുദ്ധിയില്‍ ജീവിക്കുന്ന ഏവരെയും ചേര്‍ക്കുവാന്‍ യേശു വേഗം വരും..

യേശുവിന്‍റെ വരവിങ്കല്‍ പോകുവാന്‍ നാം ഒരുങ്ങിയിട്ടുണ്ടോ.....ഇല്ലാ എങ്കില്‍ ഇനിയും നിങ്ങള്ക്ക് സമയം കിട്ടിയെന്നു വരില്ലാ....കര്‍ത്താവ്‌ ഇപ്പോള്‍ വന്നാല്‍ തഴയപെട്ടു പോകല്ലേ......

ദൈവം അനുഗ്രഹിക്കട്ടെ.......

''ഇന്നു നീ മരിച്ചാല്‍ നിന്‍റെ നിത്യത എവിടെ ? ''


പ്രീയ സഹോദരങ്ങളെ .....

''ഇന്നു നീ മരിച്ചാല്‍ നിന്‍റെ നിത്യത എവിടെ ? ''

ഒരിക്കലെങ്കിലും നാം ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?

ഇല്ലെങ്കില്‍ ചിന്തിക്കുവാന്‍ സമയമായി..... കര്‍ത്താവിന്‍റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു...
ആവേശകരമായ ഒരു ക്രിക്കറ്റ് കളിയുടെ അവസാന ഓവറില്‍ കാണികളെല്ലാം ആവേശത്തില്‍ എഴുന്നേറ്റു നിന്ന് തങ്ങളുടെ ടീമിനെ വിജയിപ്പിക്കുവാന്‍ ആര്‍പ്പുവിളിയും കൈകൊട്ടും കൊട്ടികലാശവും നടത്തുമ്പോള്‍ ഈ ലോകത്തിന്‍റെ അവസാന ഓവറുകളില്‍ നില്‍ക്കുന്ന നാം ഓരോരുത്തരും എത്ര അധികമായി ഉത്സാഹത്തോടെയും ആവേശത്തോടെയും കൂടി ഓരോരുത്തരുടെയും നിത്യത ഉറപ്പാക്കുവാന്‍ എത്ര അധികമായി ഒരുങ്ങേണ്ടുന്നതായിട്ടുണ്ട്.....ഒരു പ്രാവശ്യം കൂടി ഞാന്‍ നമ്മളോട് ഓരോരുത്തരോടും ചോദിക്കുന്നു....

''ഇന്നു നീ മരിച്ചാല്‍ നിന്‍റെ നിത്യത എവിടെ ? ''

ദൈവം അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി
പ്രീയ സഹോദരങ്ങളെ .....

''ഇന്നു നീ മരിച്ചാല്‍ നിന്‍റെ നിത്യത എവിടെ ? ''

ഒരിക്കലെങ്കിലും നാം ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?

ഇല്ലെങ്കില്‍ ചിന്തിക്കുവാന്‍ സമയമായി..... കര്‍ത്താവിന്‍റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു...
ആവേശകരമായ ഒരു ക്രിക്കറ്റ് കളിയുടെ അവസാന ഓവറില്‍ കാണികളെല്ലാം ആവേശത്തില്‍ എഴുന്നേറ്റു നിന്ന് തങ്ങളുടെ ടീമിനെ വിജയിപ്പിക്കുവാന്‍ ആര്‍പ്പുവിളിയും കൈകൊട്ടും കൊട്ടികലാശവും നടത്തുമ്പോള്‍ ഈ ലോകത്തിന്‍റെ അവസാന ഓവറുകളില്‍ നില്‍ക്കുന്ന നാം ഓരോരുത്തരും എത്ര അധികമായി ഉത്സാഹത്തോടെയും ആവേശത്തോടെയും കൂടി ഓരോരുത്തരുടെയും നിത്യത ഉറപ്പാക്കുവാന്‍ എത്ര അധികമായി ഒരുങ്ങേണ്ടുന്നതായിട്ടുണ്ട്.....ഒരു പ്രാവശ്യം കൂടി ഞാന്‍ നമ്മളോട് ഓരോരുത്തരോടും ചോദിക്കുന്നു....

''ഇന്നു നീ മരിച്ചാല്‍ നിന്‍റെ നിത്യത എവിടെ ? ''

ദൈവം അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി

രക്ഷ പ്രാപിപ്പാൻ എന്താണ് ചെയ്യേണ്ടത് ?


രക്ഷ പ്രാപിപ്പാൻ എന്താണ് ചെയ്യേണ്ടത് ?


അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. Ephesians2:1.

പാപത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ മരിച്ചവന്‍ ആണെന്നാണ്‌ ഈ വചനം പറയുന്നേ....

1) രക്ഷ എന്ന് പറഞ്ഞാല്‍ ഒരു വ്യക്തി പാപം ചെയിതു ദൈവ തേജസ്സു നഷ്ടപ്പെട്ട്...ദൈവത്തില്‍ നിന്നും അകന്നു പോയ ഒരു വ്യക്തി തന്‍റെ പാപങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞു പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിഞ്ഞു വരുന്നതാണ് രക്ഷയുടെ ആദ്യ പടി......

2) ഈ വ്യക്തി യേശു ക്രിസ്തുവിനെ ദൈവത്തിന്‍റെ പുത്രന്‍ എന്ന് വിശ്വസിക്കുകയും അവന്‍ എനിക്കുവേണ്ടി മരിച്ചു എന്നും മൂന്നാം നാള്‍ മരണത്തെ ജയിച്ചു പിതാവിന്‍റെ വലതു ഭാഗത്ത്‌ ഇരിക്കുന്നു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും നാവു കൊണ്ട് ഏറ്റു പറയുകയും ചെയ്യുമ്പോള്‍ ആ വ്യക്തി യഥാര്‍ത്ഥത്തില്‍ ര്ക്ഷിക്കപെടുന്നു...ഇതു രണ്ടാമത്തെ പടി....

3) ഇങ്ങനെയുള്ള വ്യക്തി വചനം കേട്ട് കര്‍ത്താവില്‍ വിശ്വസിച്ചു കര്‍ത്താവ്‌ കാണിച്ചു തന്ന വിശ്വാസ സ്നാനം ഏറ്റു തന്‍റെ സഭയോട് ചേരുന്നതാണ് മൂന്നാമത്തെ പടി.

ഈ വ്യക്തിയുടെ മേല്‍ ദൈവത്തിന്‍റെ ആത്മാവ് പരിവര്തിക്കുകയും അദ്ദേഹത്തെ സത്യത്തിലും നീതിയിലും ദൈവത്തിന്‍റെ പരിഞാനതിലും നടത്തി നിത്യതയില്‍ എത്തിക്കുന്ന മഹത്തരമായ ദൈവീക പ്രവര്‍ത്തിയാണ് യഥാര്‍ത്ഥം ആയ രക്ഷ.

യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.

4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

കര്‍ത്താവിന്‍റെ വരവിങ്കല്‍ എടുക്കപെടണമെങ്കില്‍ നാം എന്തൊക്കെ പാലിക്കണം.?


കര്‍ത്താവിന്‍റെ വരവിങ്കല്‍ എടുക്കപെടണമെങ്കില്‍ നാം എന്തൊക്കെ പാലിക്കണം.?

ക്രിസ്തുവിന്റെ രണ്ടാം വരവ്‌ ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്‌. അത്‌ ദൈവത്തിന്‍റെ വിശ്വസ്തത മേലുള്ള വിശ്വാസിയുടെ ഉറപ്പാണ്‌.

അതുകൊണ്ട് നാം നമ്മെ തന്നെ ക്രമപ്പെടുത്തണം.

ഒന്നാമതായി ക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക

യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാല്‍ നിങ്ങളുടെ പൂര്ണ്ണ വിശ്വാസവും ആശ്രയവും തന്നില്‍ വയ്ക്കുക എന്നാണര്ത്ഥം . വേറൊരാളുടെ വിശ്വാസം കൊണ്ട്‌ നിങ്ങള്ക്കു് രക്ഷിക്കപ്പെടുവാന്‍ കഴികയില്ല. നിങ്ങളുടെ പുണ്യ പ്രവര്ത്തിപകള്‍ കൊണ്ടും നിങ്ങള്‍ക്ക് രക്ഷിക്കപ്പെടുവാന്‍ സാധിക്കയില്ല. രക്ഷിക്കപ്പെടുവാനുള്ള ഒരേ വഴി യേശുക്രിസ്തുവിന്‍റെ മരണ പുനരുദ്ധാരണങ്ങളിലുള്ള നിങ്ങളുടെ വിശ്വാസവും തന്നിലുള്ള നിങ്ങളുടെ ആശ്രയവും മാത്രമാണ്‌ (യോഹ.3:16).

യേശുക്രിസ്തു നിങ്ങളുടെ രക്ഷിതാവാണോ?

യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുവാന്‍ നിങ്ങള്ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇതു വാസ്തവമായി നിങ്ങളുടെ ഹൃദയത്തില്‍ ഏറ്റെടുത്തു ഈ പറയുന്നത് സ്വീകരിക്കുക."കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്‍റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്‍റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്‍റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്‍റെ നാമത്തില്‍ തന്നെ. ആമേന്‍."

നിങ്ങള്‍ ഇതു ആത്മാര്‍ഥമായി ഏറ്റെടുത്തു എങ്കില്‍ നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു .

അടുത്തതായി ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

1. രക്ഷ എന്നാല്‍ എന്തെന്ന്‌ വ്യക്തമായി മനസ്സിലാക്കുക.

1യോഹ.5:13 പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യ ജീവന്‍ ഉണ്ടെന്ന്‌ നിങ്ങള്‍ അറിയേണ്ടതിനു തന്നെ." രക്ഷ എന്തെന്ന്‌ നാം മനസ്സിലാക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന അറിവിന്‍റെ അടിസ്താനത്തില്‍ നാം ഉറപ്പുള്ളവരായിരിക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. രക്ഷയെപ്പറ്റി ചുരുക്കം ചില കാര്യങ്ങള്‍ നമുക്ക്‌ ശ്രദ്ധിക്കാം.

a. നാമെല്ലാവരും തെറ്റ്‌ ചെയ്തതിന്‍റെ ഫലമായി ദൈവദൃഷ്ഠിയില്‍ പാപികളാണ്‌ (റോമ.3:23).

b. നമ്മുടെ പാപം നിമിത്തം നാം നിത്യശിക്ഷക്ക്‌ യോഗ്യരാണ്‌ (റോമ.6:23).

c. യേശു കര്‍ത്താവ്‌ നമ്മുടെ പാപപരിഹാരത്തിനായി ക്രൂശില്‍ മരിച്ചു (റോമ.5:8; 2കൊരി.5:21). നാം അര്‍ഹിക്കുന്ന ശിക്ഷയാണ്‌ അവന്‍ വഹിച്ചത്‌. താന്‍ രക്ഷാവേല പൂര്‍ത്തീകരിച്ചു എന്നതിന്‍റെ ഉറപ്പാണ്‌ തന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌.

d. ഇന്ന്‌ യേശുക്രിസ്തുവിന്‍റെ മരണ പുനരുദ്ധാരണത്തിന്‍മേലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവം നമുക്ക്‌ രക്ഷ ദാനമായി നല്‍കുന്നു (യോഹ.3:16;റോമ.5:1; 8:1).

ഇതാണ്‌ രക്ഷയുടെ സന്ദേശം! യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ച്‌ അവനെ സ്വീകരിച്ചെങ്കില്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.

വാഗ്ദത്തവും നിങ്ങള്‍ക്കുണ്ട്‌ (റോമ.8:38-89; മത്ത.28:20). മറക്കരുത്‌: നിങ്ങളുടെ രക്ഷ ക്രിസ്തുവില്‍ ഭദ്രമാണ്‌ (യോഹാ. 1028-29). രക്ഷക്കായി നിങ്ങള്‍ ക്രിസ്തുവിനെ മാത്രം ആശ്രയിക്കുന്നു എങ്കില്‍ നിങ്ങള്‍ നിത്യത ദൈവത്തോടുകൂടെ സ്വര്‍ഗ്ഗത്തില്‍ ചെലവഴിക്കും എന്നത്‌ ഉറപ്പാണ്‌!

2. ദൈവ വചനം പഠിപ്പിക്കുന്ന ദൈവജനത്തിന്‍റെ ഒരു കൂട്ടത്തെ കണ്ടുപിടിക്കുക.

സഭ എന്നാല്‍ ദൈവജനത്തിന്‍റെ കൂട്ടമാണ്‌. സഭ ഒരു കെട്ടിടമല്ല. ക്രിസ്തു വിശ്വാസികള്‍ അന്വേന്യം കൂട്ടായ്മ അനുഭവിക്കണം എന്നത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. സഭാകൂടിവരവിന്‍റെ ഒരു പ്രധാന ഉദ്ദേശം അതാണ്‌. നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നത്‌ വാസ്തവമെങ്കില്‍ ബൈബിള്‍ വിശ്വസിക്കയും പഠിപ്പിക്കയും ചെയ്യുന്ന ഒരു സഭയുടെ നടത്തിപ്പുകാരനെ കണ്ട്‌ അദ്ദേഹത്തോട്‌ നിങ്ങളുടെ വിശ്വസത്തെപ്പറ്റി പറഞ്ഞ്‌ അവരുമായി ഉടന്‍ തന്നെ കൂട്ടായ്മാ ബന്ധത്തില്‍ ആകേണ്ടത്‌ വളരെ ആവശ്യമാണ്‌.

ഒരു സഭയില്‍ ചേരുന്നതിന്‍റെ രണ്ടാമത്തെ ഉദ്ദേശം വേദപുസ്തകം പഠിക്കാനാണ്‌. അപ്പോള്‍ ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാനൊക്കും. വിജയകരവും ശക്തിമത്തുമായ ഒരു ക്രിസ്തീയ ജീവിതത്തിന്‍റെ രഹസ്യം വേദപുസ്തക പരിജ്ഞാനമാണ്‌. 2തിമോ.3:16-17 ഇങ്ങനെ പറയുന്നു, "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തികള്‍ക്കും വക പ്രാപിച്ച്‌ തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത്‌ ആകുന്നു.

സഭയില്‍ ചേരുന്നതിന്‍റെ മൂന്നാമത്തെ ഉദ്ദേശം ആരാധനയാണ്‌. ദൈവം ചെയ്തതോര്‍ത്ത്‌ അവന്‌ നന്ദി അര്‍പ്പിക്കുന്നതാണ്‌ ആരാധന! ദൈവം നമ്മെ രക്ഷിച്ചു. നമ്മെ സ്നേഹിക്കുന്നു. നമുക്കായി കരുതുന്നു. ദിവസവും നമ്മെ വഴി നടത്തുന്നു. നാം അവന്‌ എങ്ങനെ നന്ദി പറയാതിരിക്കും? ദൈവം പരിശുദ്ധനാണ്‌, നീതിമാനാണ്‌, സ്നേഹവാനാണ്‌. അവന്‍ കരുണാ സംബന്നനും കൃപ നിറഞ്ഞവനുമാണ്‌. അവനെ നാം എങ്ങനെ ആരാധിക്കാതിരിക്കും? വെളി.4:11 ഇങ്ങനെ പ്രസ്താവിക്കുന്നു, "കര്‍ത്താവേ, നീ സര്‍വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുകൊണ്ട്‌ തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനു മുബില്‍ ഇടും.

3. ദിവസവും അല്‍പ സമയം ദൈവസന്നിധിയില്‍ ചെലവിടുക.

ദൈവത്തെ ധ്യാനിക്കുവാന്‍ അല്‍പ സമയം ദിവസവും ഉപയോഗിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. ഇതിനെ ധ്യാന നേരമെന്നോ മൌന സമയമെന്നോ വിളിക്കാവുന്നതാണ്‌. ഭക്തിപുരസരം കാലത്തോ വൈകിട്ടോ ദൈവ സന്നിധിയില്‍ സമയം ചെലവിടേണ്ടതാണ്‌. അതിന്‌ എന്തു വിളിച്ചാലും ഏതുസമയം അതു ചെയ്താലും സാരമില്ല. കൃത്യമായി ചെയ്യണമെന്നതാണ്‌ പ്രധാനം. ഈ സമയം എങ്ങനെ ചെലവിടണമെന്ന് നോക്കാം.

a. പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവത്തോട്‌ സംസാരിക്കുന്നതാണ്‌. നമ്മുടെ കാര്യങ്ങള്‍ പ്രശ്നങ്ങള്‍ എല്ലാം ദൈവത്തോടു പറയേണ്ടതാണ്‌. അന്നന്നേക്കുള്ള മാര്‍ഗനിര്‍ദ്ദേശവും ജ്ഞാനവും ദൈവത്തോടു ചോദിച്ച്‌ വാങ്ങേണ്ടതാണ്‌. ആവശ്യങ്ങള്‍ ചോദിച്ച്‌ വാങ്ങേണ്ടതാണ്‌. ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കായി ദൈവതതോകട്‌ എത്ര കടപ്പെട്ടവനാണെന്നും നന്ദിയുള്ളവനാണെന്നും അവനോട്‌ പറയേണ്ടതാണ്‌. അതാണ്‌ പ്രാര്‍ത്ഥന

b. ബൈബിള്‍ വായന. മറ്റാരെങ്കിലും ബൈബിള്‍ പഠിപ്പിക്കുന്നത്‌ കേള്‍ക്കുന്നതിനു പുറമെ നിങ്ങള്‍ തന്നെ ദിവസവും ബൈബിള്‍ വായിച്ചു പഠിക്കേണ്ട ആവശ്യം ഉണ്ട്‌. വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്നതിന്‌ ആവശ്യമായതെല്ലാം വേദപുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്‌. ആത്മീയമായി വളരുന്നതിനും, ദൈവഹിതം തിരിച്ചറിയുന്നതിനും, ഓരോ ദിവസവും അന്നന്നേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും, മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനും ആവശ്യമായ ദൈവീക ആലോചനകള്‍ വേദപുസ്തകത്തില്‍ നിന്ന്‌ നമുക്ക്‌ ലഭിക്കുന്നു. വേദപുസ്തകം നമ്മോടുള്ള ദൈവത്തിന്‍റെ വചനമാണ്‌. ദൈവത്തിനു പ്രസാദമായതും നമുക്ക്‌ തൃപ്തിയുള്ളതും ആയ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന്‌ മനസ്സിലാക്കിത്തരുന്ന ഒരു റഫറന്‍സ്‌ ഗ്രന്ഥമാണ്‌ ബൈബിള്‍.

4. ആത്മീയമായി നമ്മെ സഹായിക്കുവാന്‍ കഴിയുന്ന ആളുകളുമായി ബന്ധം പുലര്‍ത്തുക.

1കൊരി.15:33 ഇങ്ങനെ പറയുന്നു. "ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടു പോകുന്നു". തെറ്റായ കൂട്ടുകെട്ട്‌ നമ്മെ തെറ്റായ വഴിയില്‍ നടത്തുമെന്ന്‌ ബൈബിള്‍ നമുക്ക്‌ മുന്നറിയിപ്പു നല്‍കുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരുമായി നാം സഹവാസം വെച്ചാല്‍ നാമും തെറ്റു ചെയ്യുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു. നമ്മുടെ ചുറ്റുപാടുമുള്ളവരുടെ സ്വഭാവം നമ്മെ സാരമായി ബാധിക്കും എന്നതിന്‌ സംശയമില്ല. ദൈവത്തെ സ്നേഹിക്കുന്നവരും ദൈവത്തിനു തങ്ങളെത്തന്നെ സമര്‍പ്പിച്ചവരുമായ ആളുകളുമായി ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യം അതാണ്‌.

നിങ്ങളുടെ സഭാകൂട്ടായ്മയില്‍ നിന്ന്‌ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നോ രണ്ടോ പേരെ കണ്ടു പിടിച്ച്‌ (എബ്ര.3:13; 10:24) നിങ്ങളുടെ ആത്മീയ വളച്ചയെ ശ്രദ്ധിക്കുവാന്‍ അവരോടു പറയുക. അന്വേന്യം അങ്ങനെ ചെയ്യുവാന്‍ ശ്രമിക്കുക. ക്രിസ്തുവിനെ അറിയാത്തവരുമായി ഇനി ഒരു ബന്ധവും പാടില്ല എന്ന് ഇതിനര്‍ത്ഥമില്ല. ക്രിസ്തു നിങ്ങളുടെ ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അവരുമായി പങ്കുവെച്ച്‌ ഇനിയും പാപവഴികളില്‍ നടക്കുവന്‍ നിങ്ങള്‍ക്ക്‌ കഴിവില്ല എന്ന കാര്യം അവരെ ധരിപ്പിക്കുക. അവരുമായി ക്രിസ്തുവിനെ പങ്കുവയ്ക്കുവാന്‍ ശ്രമിക്കുക.

5. സ്നാനപ്പെടുക.

സ്നാനത്തെപ്പറ്റി പലര്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്‌. സ്നാനം എന്നതിന്റെ മൂല ഭാഷയിലെ വാക്കിന്റെ അര്‍ത്ഥം വെള്ളത്തില്‍ മുക്കുക എന്നാണ്‌. നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചെന്നും അവനെ പിന്‍പറ്റുവാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നുമുള്ളത്‌ പരസ്യമായി വെളിപ്പെടുത്തുന്നതാണ്‌ ബൈബിള്‍ അടിസ്ഥാനത്തില്‍ സ്നാനം. വെള്ളത്തില്‍ മുങ്ങുന്നത്‌ ക്രിസ്തുവുമായി മരിച്ച്‌ അടക്കപ്പെട്ടു എന്നതിന്റെ അടയാളമാണ്‌. വെള്ളത്തില്‍ നിന്ന് കയറി വരുന്നത്‌ ഉയിര്‍ത്തെഴുന്നേല്‍പിനെ ചിത്രീകരിക്കുന്നു നിങ്ങള്‍ സ്നാനപ്പെടുന്നത്‌ ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളോട്‌ നിങ്ങള്‍ ഏകീഭവിച്ചതിന്റെ അടയാളമായിട്ടാണ്‌ (റോമ.6:3-4).

സ്നാനം അല്ല നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയാന്‍ സ്നാനം ഒരിക്കലും ഉപകരിക്കയില്ല. നിങ്ങളുടെ വിശ്വാസപാതയിലെ അനുസരണതതിളന്റെ ഒരു പടി മാത്രമാണ്‌ സ്നാനം. നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവിനെ മാത്രമേ ആശ്രയിക്കുന്നുള്ളു എന്നുള്ളത്‌ പരസ്യമായി സാക്ഷിക്കുന്നത്‌ മാത്രമാണ്‌ സ്നാനം. സ്നാനം വളരെ അത്യാവശ്യമാണ്‌. എന്തെന്നാല്‍ അതൊരു കല്‍പനയാണ്‌. നിങ്ങളുടെ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനമാണ്‌ സ്നാനം. അതൊരിക്കലും ഇല്ലാതിരിക്കുവാന്‍ കഴികയില്ല. നിങ്ങള്‍ സ്നാനപ്പെടുവാന്‍ തയ്യാറകുബോള്‍ സഭയിലെ ചുമതലപ്പെട്ടവരോട്‌ ഈ വിഷയത്തെപ്പറ്റി സംസാരിച്ച്‌ തീരുമാനിക്കേണ്ടതാണ്‌.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ 
സുമാ സജി.

Saturday, September 15, 2012

Sweet Smell



Bible Reading: 1 Samuel 1:10-20
"God so loved the world that He gave His only begotten Son..." (Jn 3:16)

A mother once sent her eldest daughter for mission work. News reached her that she was martyred in the mission field. She sent her second daughter who was also killed. She sent her third daughter also to the mission. She was killed too. Her friends gathered to offer their condolences. The mother said to them, "I weep not in bereavement but because I do not have another daughter to be sent for missionary work." Worship is not simply singing and praising. Extravagant giving is another side of worship, which ascends before God as a sweet-smelling aroma.
Hannah the godly mother of Prophet Samuel teaches us this aspect of worship. She told Priest Eli, "For this child I prayed and the Lord has granted me my petition... Therefore I also have lent him to the Lord; as long as he lives he shall be granted to the Lord... So they worshipped the Lord there" (1 Sam 1:24-28). Offering a bull and worshipping the Lord was a regular and routine act. But giving away one's own baby was rare. Worship that costs us nothing is worth nothing. Abraham called offering of his beloved son as "worship" (Gen 22:5).
I hold the view that if anyone has two children he has one too many to give away to God. God gave away His only Son as a missionary martyr. The Lord spoke to Moses, "Set apart to Me all the firstborn, whatever opens the womb among the children of Israel, both of man and animal; it is Mine" ( Ex 13:1,2). Until Christians take this demand of God seriously, world evangelisation will suffer for want of workers. We don't even influence our children to consider missions as their career. Why then do we go on singing choruses like "He is Lord... Every knee shall bow... Every tongue confess...?"
Another person who teaches us this other side of worship is the sinner woman who anointed Jesus with the fragrant oil. She wept. She washed Jesus' feet with tears. She kissed Him. All this we will do. But the next act was costly. She parted with her precious and expensive perfume. Singing a few more songs and choruses we won't mind. But we will murmur when we are urged to give more than a tenth of our income. If exuberant singing does not lead to extravagant giving, the worship is not hearty.
"If Christ had died for me, no sacrifice for Him
can be too great!" (C.T. Studd, 1862-1931)